രാഹുൽ മാങ്കൂട്ടം നിയമസഭയിൽ വരുമോ? വരും? ഇല്ല ? വരില്ലേ? വരും, വരില്ലേ? വരും..... ഇന്ന് കേരള നിയമസഭ സമ്മേളനം ആരംഭിക്കുകയാണ്. പക്ഷെ. ഈ നിയമസഭാ സമ്മേളനത്തിൽ ഗൗരവതരമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാനും അവതരിപ്പിക്കാനും ഉണ്ട്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി ഈ നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട പ്രധാന വിഷയമായി ഉയർന്നത് ഒരു മാൻ കൂട്ടത്തിന്റെ വരവാണ്. നിയമസഭാ സമ്മേളനത്തിൽ, രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത് എന്നാണ് വയ്പ്. വിലക്കയറ്റം മുതൽ തൊഴിലില്ലായ്മ വരെ നീളുന്ന വിഷയങ്ങൾ മുൻപത്തേക്കാൾ ഗൗരവത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണ്. എന്നാൽ ഈ വിഷയങ്ങളൊക്കെ മാറ്റി നിർത്തി കേരള രാഷ്ട്രീയവും അതിലെ വിദായകരായ മാധ്യമങ്ങളും ചർച്ച ചെയ്യുന്നത് ആകട്ടെ ഒരു മാൻ കൂട്ടത്തിന്റെ വരവിനെ കുറിച്ചാണ്. ആരാണ് ഈ മാങ്കൂട്ടം ?എന്താണ് മാങ്കൂട്ടം? എന്തിനാണ് ഈ മാങ്കൂട്ടത്തെ ഇത്രയധികം ചർച്ച ചെയ്യുന്നത് എന്നൊന്നും ചോദിച്ചേക്കരുത്, കാരണം മലയാളത്തിലെ മാധ്യമപ്രവർത്തനമേഖലയും അതിൻ്റെ രാഷ്ട്രീയ ബോധ്യങ്ങളും സ്ത്രീകളുടെ അടിവസ്ത്രത്തെ മാത്രം ആശ്രയിച്ച് തൂങ്ങി കിടക്കാൻ തുടങ്ങിയിട്ട് കൊല്ലം പത്ത് പന്ത്രണ്ടായി. അതിൻ്റെ ഗന്ധം ഏശാതെ ചില രാഷ്ട്രീയ കക്ഷികൾക്ക്, പ്രത്യേകിച്ച് സിപിഎമ്മിനും ബിജെപിക്കും പിടിച്ചു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മഹാനായ ഉമ്മൻചാണ്ടിയെ കരിവാരി തേയ്ക്കാൻ വിജയൻസ് ഫെർട്ടിലൈസേഴ്സ് കമ്പിനി പുറത്തിറക്കിയ ഉൽപ്പന്നങ്ങളിലെ പ്രധാന പ്രൊഡക്ട് തന്നെ സ്ത്രീകളുടെ അടിവസ്ത്രമായിരുന്നു. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, പ്രത്യയശാസ്ത്രപരമായി പ്രധമ ദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര സജീവമാണെന്ന സത്യം ഉണ്ടായിക്കൂടാത്തതാണ്. കാസറോടൻ ഭാഷയിൽ പറഞ്ഞാൽ ഷഡ്ഡി ദോസ്തര് എന്നൊക്കെ പറയുന്ന ഒരു അവസ്ഥ. ആ ആയുധം ഉയർത്തിപ്പിടിച്ചു കോൺഗ്രസിനെതിരെ യുദ്ധം തുടങ്ങിയിട്ട് ഇത്രയും വർഷങ്ങൾ കഴിയുമ്പോഴും അതിൽ നിന്നും മോചനം കിട്ടാതെ ചുറ്റിയടിക്കുകയാണ് മലയാളം മാധ്യമ പ്രവർത്തന മേഖലയും അതിൻ്റെ കേരള രാഷ്ട്രീയവും. എന്താണ് മാങ്കൂട്ടം നിയമസഭയിൽ വന്നാൽ സംഭവിക്കാനുള്ളത് ? ഒരു ചുക്കും സംഭവിക്കാനില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങൾ നടത്തിയ അഭിപ്രായ സർവേയിൽ 70% അധികം പേരും രാഹുൽ മങ്കൂട്ടം നിയമസഭയിൽ എത്തണമെന്നാണ് അഭിപ്രായപ്പെട്ടത്. വിജയൻസ് ടീമിലെ തട്ടിൻപുറ വിപ്ളവ പക്ഷക്കാരായ ഇളിഞ്ചൻ മാർക്ക് ഭയങ്കര സദാചാര അസ്കിത. മൂലക്കുരു പൊട്ടിയ ശുംഭൻമാർ ഓടി കസേരകൾക്കടിയിൽ കയറിയിരുന്നു മുകളിലേക്ക് നോക്കുമ്പോൾ മുകേഷ് മുതൽ ത്രിമൂർത്തി ശശികൾ വരെയുള്ളവരുടെ ശുഷ്കാന്തി അവിടെ തൂങ്ങിക്കിടന്നാടുകയാണ്. ക്ലോക്കിൻ്റെ പെൻഡുലം പോലെയാടുന്ന ആ ത്തരം കമ്യൂണിസ്റ്റ് മാനിഫെസ് റ്റോയിക്ക് ശുഷ്കാന്തിയുള്ള പാർട്ടിയും നേതാക്കളുമാണ് സാക്ഷാൽ എകെജി സെൻ്ററിൽ നിന്ന് മാൻകൂട്ടത്തെ നോക്കി പല്ലിളിക്കാൻ വരുന്നത്. ഇവരുടെയെല്ലാം സദാചാര സർട്ടിഫിക്കറ്റ് പരിശോധിച്ചാൽ പരശുരാമൻ വന്ന് മഴുവെറിഞ്ഞ് കേരളത്തെ മുക്കിക്കളഞ്ഞാൽ പോലും ദുർഗന്ധം മാറില്ല എന്നതാണ് യഥാർത്ഥ്യം. എന്നാൽ പ്രതിപക്ഷ നേതാവായ വി ഡി സതീശന് ഇതെന്തിൻ്റെ കേടാണ്? യഥാർത്ഥത്തിൽ കോൺഗ്രസിന് എടുത്ത് പ്രയോഗിക്കാൻ പറ്റിയ നല്ല ഒന്നാന്തരം വടിയാണ് രാഹുൽ മാങ്കുട്ടം. സഭയിൽ ഇരിക്കുന്ന മുഖ്യമന്ത്രി വിജയൻ്റെ മുതൽ എം.എം.മണിയുടെ വരെ ലൈംഗിക സദാചാരം ചർച്ചയ്ക്കെടുക്കാൻ ആവശ്യപ്പെടേണ്ടയാളാണ് പ്രതിപക്ഷ നേതാവ്. എങ്കിൽ കാണാം സർട്ടിഫിക്കറ്റുകളുടെ അവസ്ഥ! ഇടതുപക്ഷത്തെ വിജയനടക്കമുള്ള കുറേ അഭിനവ സദാചാര വാദികൾ വല്ലാതെ വിഷമിക്കുകയാണ് - ഈ മാങ്കൂട്ടത്തിന്റെ വരവിനെ ഓർത്ത് ! പക്ഷെ ഈ സദാചാര സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് ചില ചോദ്യങ്ങൾക്ക് ഉത്തരം പറയണം - മാങ്കൂട്ടത്തിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടികൾ ആരാണെന്ന് എന്താണെന്നോ എവിടെയുള്ളവരാണെന്നോ അവർ പറയില്ല. ജനത്തിന് അറിയില്ല. മാധ്യമപ്രവർത്തകർക്ക് സദാചാര തേങ്ങാക്കുല സർട്ടിഫിക്കറ്റ് കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. ലൈംഗികദാരിദ്യവും അത്യാർത്തിയും ബാധിച്ച ഞരമ്പുരോഗികൾ പിടിമുറുക്കാൻ ശ്രമിക്കുന്ന മലയാള മാധ്യമ പ്രവർത്തനമേഖല ഇഷ്യൂ ചെയ്യുന്ന സദാചാര സർട്ടിഫിക്കേറ്റുകളിലെ ചുവപ്പും ചെംനരപ്പും അർഥമാക്കുന്നത് എന്താണെന്ന് പോലും അവർക്ക് തന്നെയറിയില്ല. ഏതോ ഒരു സിനിമാനടി പെങ്കൊച്ച് ഏതോ ഒരു കടങ്കഥ പറഞ്ഞതുപോലെ അവിടെയും ഇവിടെയും തൊടാതെ എന്തോ ഒന്ന് എന്ന് പറഞ്ഞു തുടങ്ങിയതാണ് ഈ അടിവസ്ത്ര വിപ്ലവം എന്നതാണ് കോമഡി. പോലീസിന് ഒരു കേസ് രജിസ്റ്റർ ചെയ്യാൻ പാകത്തിന് ഒരു പരാതി പോലും ഈ മാങ്കൂട്ടത്തിനെതിരെ നിലവിലില്ല. ക്വട്ടേഷൻ ക്ഷണിച്ച് പൊലീസിൻ പരാതി എടുക്കുന്ന ലോകത്തിലെ ആദ്യ സംഭവമാണ് മാങ്കുട്ടത്തിൻ്റെ സദാചാര സർട്ടിഫിക്കറ്റ് തിരുത്തൽ കേസ് എന്ന റെക്കോഡും വിജയൻ്റെ ആഭ്യന്തരത്തിൻ്റെ തനികൊണം കാണിക്കുന്നുണ്ട്. ആരൊക്കെയോ മൊഴി കൊടുത്തിട്ടുണ്ട് പോലും! എന്താണ് മൊഴി കൊടുത്തത് എന്തിനെക്കുറിച്ചാണ് മൊഴി കൊടുത്തത് ആർക്കാണ് മൊഴി കൊടുത്തത് എന്താണ് മൊഴിയിലുള്ളതെന്നും ആർക്കും അറിയില്ല. ആകെ അറിയാവുന്നത് ഏതോ സിനിമ നടിയും ഗർഭചിദ്രം എന്ന വാക്കും മാത്രമാണ് .ഏതായാലും ഈ അവസരം മുതലെടുത്ത് ഇടതു മുന്നണികളിലുള്ളവരും ബിജെപിയും കൂടെ ചേർന്ന് കോൺഗ്രസിനെ സാമാന്യ മര്യാദകളും സദാചാരവും പഠിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത് കാണുമ്പോഴാണ് കൂടുതൽ തമാശ തോന്നുന്നത്. ഭരണപക്ഷത്തിരിക്കുന്ന ഓരോ മഹാന്മാരുടെയും പാസ്പോർട്ട് സൈസ് ഫോട്ടോയെടുത്ത് എൻലാർജ് ചെയ്തു അവരുടെ മുഖത്ത് നോക്കി, അവരെയൊന്ന് വിലയിരുത്തിയാൽ എല്ലാവരുടെയും മുഖത്ത് ചിരി വിരിയുന്ന രീതിയിലും പല കഥയും വരാനുണ്ട്. അതുകൊണ്ട് സദാചാരം അധികം പ്രസംഗിക്കാതെ ജനത്തിന് വേണ്ട കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ തയ്യാറാക്കുക. രാഹുൽ നിയമസഭയിലേക്ക് വന്നതുകൊണ്ട് നിയമസഭ ഒരു ചുക്കും സംഭവിക്കാനില്ല. ഇവിടുത്തെ ജനത്തിന് ഒരു മണ്ണാങ്കട്ടയുംസംഭവിക്കാനുമില്ല. പാതിരാത്രി സൂര്യനുദിച്ചാൽ രാഹുൽ മാങ്കൂട്ടം ചെയ്തുവെന്ന് കടങ്കഥ പറഞ്ഞവരുടെത് അടക്കം പല കഥയും പുറത്തു വരാനുണ്ടാകും. അങ്ങനെ സംഭവിച്ചാൽ കേരളം ചിരിച്ച് ചിരിച്ച് മരിക്കേണ്ടി വരും.
ഇന്ന് നിയമസഭയിൽ പ്രവേശിക്കും മുമ്പ് സ്പീക്കർ മുതൽ മുഖ്യമന്ത്രി മുതൽ പ്രതിപക്ഷ നേതാവ് മുതൽ വാച്ച് ആൻ്റ് വാർഡ് വരെ എല്ലാവരും അവരവരുടെ ലൈംഗിക സദാചാര സർട്ടിഫിക്കറ്റ് സാക്ഷ്യപത്രം സഹിതം ഹാജരാക്കണം എന്ന് പറഞ്ഞാൽ പിന്നെ കേരള നിയമസഭയിൽ ഒരു മനുഷ്യൻ പോലും ഉണ്ടാകില്ല എന്നതാകും അനന്തര അത് അവിടെ ഇരിക്കുമ്പോൾ, രാഹുൽ മാകൂട്ടത്തിൽ നിയമസഭയിൽ എത്തുകയും രാഹുൽ മാങ്കൂട്ടത്തിൽ ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ചർച്ചകൾ നയിക്കുകയും ചെയ്യണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. അപ്പോൾ സദാചാരബോധത്തിന്റെ അമിതമായ മൂലക്കുരു അസ്കിതയായി മാറുമ്പോൾ നിയമസഭയിലെ ഇരിപ്പിടത്തിനടിയിലേക്ക് ഒന്ന് ഇഴഞ്ഞു കയറി മുകളിലോട്ട് നോക്കിയാൽ മതി. അപ്പോൾ കാണാം സദാചാരത്തിന്റെ ശുഷ്കാന്തി ക്ലോക്കിന്റെ പെൻഡുലം പോലെ കിടന്നു ആടുന്നത്. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്പീക്കറും വിജയനും ആണ്. രാഹുൽ മാങ്കുട്ടത്തിൽ നിയമ സഭയിൽ എത്തുന്നത് കേരള ജനത കാത്തിരിക്കുകയാണ്. ബാക്കിയൊക്കെ പിന്നെ....
A Legislative Assembly trembles in fear of a herd of deer. Assembly members must produce their moral certificates and testimonials